Saturday, December 22, 2018

LOVE

Once upon a time...The clod and the dry leaf were in love. Dry leaf could n't even think of a life without the clod. And at last, they planned to go somewhere, leaving all relations behind. They didn't know where to go...They went past forests and hills..when they got tired, the breeze came and just let them sleep...And they began to live in a valley...Life had been passing..days...Months...Years...They became middle aged...and old...But they were still loving...

Death...They scared of that truth...A heap of dreams made them strong since the time was not enough to measure their love...Death came like a storm. The clod fit his wife under his shoulder, in order to safeguard her from fate.

Then death came as the heavy rain...She then covered the clod like a cloth.

The fate was in a desperate try to separate them out...But how can you overcome the death...At last both storm and heavy rain came all together. And at the peak of helplessness, they got separated. She saw in utter pain that the clod was soluting and becoming no more...She has flown away... 

And they born again...Beyond the barrier of death...through many...And the story continues...even now...

Wednesday, March 12, 2014

                                                   ചിന്ത

ഒരിക്കൽ  സൂര്യൻ  ചിന്തിച്ചു........
ഞാൻ  എന്തിനു  ജീവിക്കുന്നു ....???
എന്താ ഇതിന്റെ അടിസ്ഥാനം???
അവൻ ഗാഡമായ  ചിന്തയിലാണ്ടു ....ഇത്രയും  കാലം  ജീവിച്ചു..
പ്രത്യേകിച്ച്  ഒരു ലക്ഷ്യം  ഉള്ളതായോ , ഇതിനൊക്കെ  ഒരു
അർഥമുള്ളതായോ തോന്നുന്നില്ല...ഇനിയും എന്തിനു ജീവിക്യണം ???
    ജീവിതനൈരാശ്യം  അവനെ വല്ലാതെ വേട്ടയാടി .............
ഒടുവിൽ  അയാൾ ഒരു  നിഗമനത്തിൽ  എത്തി ...ജീവിതം
അവസനിപ്പിക്യ  തന്നെ........
               തനിക്കു  ചുറ്റും ആരൊക്കെയോ വലം വയ്ക്കുന്നത്‌ അപ്പോൾ,
ആദ്യമായി  അയാൾ ശ്രദ്ധിച്ചു.......
അയാൾ  അതിനെ പ്പറ്റി  ചിന്ദിക്യാൻ  തുടങ്ങി ...............
 ആ  കൂട്ടത്തിൽ  ആകെ വ്യത്യാസപ്പെട്ട  ഒരാളെ  അവൻ  ശ്രദ്ധിച്ചു .......
   ഇവൻ  ആകെ വ്യത്യാസപ്പെട്ടിരിക്കുന്നു ....അവിടെ ഒരു അനക്കം....
കാര്യങ്ങൾ വളരെ ഗൌരവത്തോടെ അവൻ വീക്ഷിച്ചു ...............
പിന്നെ  ഇതിനെ പറ്റിയായി  സൂര്യന്റെ ചിന്ദ .....രാവും പകലും ചിന്ദയായി ....
അതെ, ജീവിക്യാൻ  ഒരു രസം അവനു തോന്നി തുടങ്ങി....
അവിടെകണ്ട  അനക്കം ,തന്നെയും ആശ്രയിച്ചു  ആണെന്നു  അവൻ കണ്ടെത്തി  .......
 തന്റെ നിയോഗം  അവൻ  അറിഞ്ഞു ....ചിന്തയുടെ മഹത്വവും .......
അറിയുവാൻ എറെ യുണ്ടെന്നുള്ള  സത്യം  ജീവിക്യാൻ എന്നും അവനെ
പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു...................

Monday, March 3, 2014

                                                 ലളിതം  മധുരം

മഞ്ഞു കുതിർന്ന  രാവിൽ......
   ഒരു കുഞ്ഞിളം തെന്നൽ വീശി .
  മാമല മേട്ടിനുള്ളിൽ
   ഒരു മണ്ണാത്തി ക്കിളി  മൂളി ....
"കണ്കൾ  തുറന്നാലും കണ്ണടചീടിലും  
 കാനന ഭംഗി  മുന്നിൽ ............
കാറ്റിന്റെ താളത്തിൽ  ആടി ....
ചെറു കാട്ടരുവി  തത്തി  ചിന്നി ..
പാഞ്ഞും  പതഞ്ഞും പരന്നും  കറങ്ങിയും
പാൽപ്പുഴ  മെല്ലെ  നീങ്ങി ....
നീലാകാശ മുറ്റത്തെചെറു ,
താരക പ്പൈതങ്ങൾ  പോയ്മറഞ്ഞു......
കളിയാടിതളർന്ന  കുഞ്ഞുങ്ങൾ  തൻ
അമ്മമാടിയിൽ ചാങ്ങുറങ്ങി ...
നീരാട്ടിന്നു  കിളി പെണ്ണുങ്ങൾ
നീർത്തട പ്പൊയ്കതൻ  തീരത്ത് ...
നാട്ടുവിശേഷവും കാട്ടുവിശേഷവും,
കേൾകാൻ ഇമ്പത്തിൽ  മൂളിടുന്നു ...
എത്ര ലളിതം ,എത്ര  സഹജമീ  -
സൌന്ദര്യം തന്നെ ജീവിതമാകിൽ..........
                           പ്രണയം
 ഏതോ ഒരു കാലത്താണ് .....കരിയിലയും മണ്ണാങ്കട്ടയും  തമ്മിൽ  പ്രണയത്തിലായി .കരിയിലക്ക് മണ്ണാങ്കട്ട  ഇല്ലാത്ത ജീവിതത്തെ പപറ്റി
ചിന്ദി യ്ക്കാൻ  പോലും  കഴിയാതെയായി ......
  ഒടുവിൽ  എല്ലാ  ബന്ദങ്ങളും ഉപേക്ഷിച്ചു  അവർ യാത്രയായി....എവിടെയകെന്നറിയാതെ ...കാടും മലയും  കടന്നു...നടന്നു തളർന്ന പ്പോൾ  മന്ദമാരുതൻ  അവരെ  വീശി യുറക്കി ....
     ഒരു താഴ്‌വരയിൽ  അവർ താമസമാരംഭിച്ചു .....ജീവിതം കടന്നു പോയി....ദിവസങ്ങള് ....മാസങ്ങൾ ...വർഷങ്ങൾ ...അവർ മധ്യ വയസ്കരായി .....വൃദ്ധരായി ....പക്ഷെ അവർ അപ്പോഴും പ്രണയിച്ചു കൊണ്ടേയിരുന്നു .....
                     മരണം......ആ സത്യത്തെ അവർ ഭയന്നു ......ജീവിച്ചു മതിയാകാതെ ,മധുര സ്വപ്‌നങ്ങൾ  അവര്ക്ക് കൂട്ടായി...
      മരണം കാറ്റായി വീശി.....തന്റെ പ്രിയ തമയെ വിധിയ്ക്കു വിട്ടു കൊടുക്കാതിരിയ്ക്കാൻ മണ്ണാങ്കട്ട അവന്റെ സുരക്ഷിതമായ ചുമലിൽ  ഒതുക്കി ....
   മരണം പിന്നെ  മഴയായി  വന്നു....അവൾ ഒരു ചേല പോലെ അവനെ  മൂടി..അവരെ തമ്മിൽ  അകറ്റാൻ വിധി പാട് പെട്ടു .....
     മരണത്തെ തടുക്കാനാവില്ലല്ലോ ....ഒടുവില മഴയും  കാറ്റും ഒരുമിച്ചു വന്നു . നിസ്സഹായതയുടെ കൊടുമുടിയിൽ ,അവർ  അകന്നു.....
   തന്റെ മുന്നില് നിന്നു അവൻ അലിഞ്ഞ്  ഇല്ലാതാവുന്നത്‌ അവൾ ചങ്കു പൊട്ടുന്ന വേദനയോടെ കണ്ടു .....കരിയില പറന്നകന്നു ........................
  അവർ വീണ്ടും ജനിച്ചു....മരണം എന്ന അന്ധ്യതിനപ്പുറം.....പലരായി ...അങ്ങനെ ഈ കഥ തുടരുന്നു ...ഇപ്പോഴും ............................................

Sunday, March 2, 2014

ചില ഓർമ്മകൾ 
എന്റെ കുട്ടി ക്കാലത്തെ ഓർമകളിൽ  ആദ്യം വന്നെത്തുന്നത് മഴയുടെ ചര പറ ശബ്ദ മാണ്.വെള്ളം  കുത്തിയൊലിച്ചു തോടുകീരി പോകുന്ന ആ ദൃശ്യ വും
ശബ്ദ വും ......രാത്രിയിൽ ഇരുട്ടിന്റെ  മറവിൽ കിടു കിടെ വിറച്ചു      മഴച്ചാ റ്റലും  കാതോർത്ത് ......  
               മഴക്കാലത്ത്  വീടിനു താഴെ കണ്ണെത്താ  ദൂരം  പറന്നു കിടന്നിരുന്ന വയലുകൾ മെത്തി  ഒരു വലിയ തടാകം പോലെ ആയിട്ടുണ്ടാവും .....മഴ തോർന്നാൽ പാടത്തേക്കു ഒരോട്ടമാണ്‌ ......ഞാനെത്തുമ്പോഴേക്കും കൂട്ട്ടുകാരെല്ലാം  എത്തി വെള്ളത്തിൽ  കളി തുടങ്ങി കാണും.....വെള്ളത്തില ഓടിക്കളിക്കാൻ എന്ത് രസം ആയിരുന്നു.......
     ഒരു വർഷം  വീടിന്റെ മുട്ടത്തു വരെ വെള്ളം കേറി ......ആ വാര്ഷം വയൽ  വെള്ളത്തില മുങ്ങി...അന്ന് ഞങ്ങൾ ചങ്ങാടം ഉണ്ടാക്കാനുള്ള തിരക്കായിരുന്നു....വാഴപ്പോള ഒരു കണക്കിന്  ഒപ്പിച്ചെടുത്തു ചേർത്ത്.....അങ്ങനെ ചങ്ങാടം തയ്യാറായി.....അപ്പോഴേക്കും എവിടെന്നാണെന്ന് അറിയില്ല...എല്ലാവരും എത്തി ...അങ്ങനെ ഞങ്ങൾ ചങ്ങടവും തുഴങ്ങു തൊടിയില്ടെ.....അപ്പോൾ  കൂട്ടത്തില ആരോ അതിൽ കയറി നിന്നു .....എല്ലാം കൂടെ വെള്ളത്തിൽ..ഒന്നുരണ്ടു പേരക്കെ നീന്താൻ  അറിയമയിരുന്നുള്ളൂ .....ഞാൻ അന്ന് കുടിച്ച കലക്ക  വെള്ളത്തിന്റെ സ്വാദ്‌  ഇപ്പോഴും ഒര്മയുണ്ട്.....
     ഇടി  വെട്ടുന്നത് എന്തൊരു പെടിയരുന്നു.....കടുത്ത ഇടിമിന്നൽ ആണെങ്കിൽ അമ്മയുടെ മടിയിലേക്ക്‌ തല താഴ്ത്തി കണ്ണടച്ച് കിടക്കും....അമ്മ പേടിക്കതിരിക്കാൻ ഒരു മന്ത്രം ചൊല്ലി തരും...ഞാൻ അത് ചൊല്ലി  കിടക്കും .......മരണം ആസന്നം എന്നാ ഭയസങ്കയോടെ......
                സക്തമായ മഴയാണെങ്കിൽ  പിന്നെ കരെണ്ട്  ഉണ്ടാവില്ല....രാത്രിയാണെങ്കിൽ   വിളക്കും അണച്ച്  മഴ പെയ്യുന്നതും കാതോര്ത് ......രാത്രി  മഴ പെയ്യുമ്പോൾ  ഇരുട്ടില ഇരിക്കാൻ  ..........അതൊര പ്രത്യേക അനുഭവം ആണ്....വാക്കുകൾക്കു  ശക്തി പോരാ...
           ഒരു മഴക്കാലത്താണ്......വീടിനു സമീപമുള്ള കനാലിൽ  മുതല ഇറങ്ഗീട്ടുന്ടെന്നു ആരോ പറഞ്ഞത്....അല്ലെങ്കിൽ വൈകുന്നേരം സ്കൂളിൽ നിന്ന് വന്നാൽ ബാഗും വലിച്ചെറിഞ്ഞു  നേരെ കനാലിലേക്ക് ഒരു ഓട്ടമാണ്.....
ഇതിനു ശേഷം എനിക്ക് കനലിൽ പോകാൻ തന്നെ പേടിയായി...
  എനിക്ക് ഏറ്റവും  നിർവൃതി  തോന്നിയിട്ടുള്ളത് മഴ പെയ്യുന്നത് കാണുമ്പോഴാണ്...സന്തോഷവും സങ്കടവും പ്രണയവും  നഷ്ട ബോധവും ഒക്കെ സമ്മേളിക്കുന്ന ഒരു പ്രത്യേക അനുഭവം.....
      

Wednesday, February 26, 2014

കവിത
ഓർമിച്ചു നോക്കുകയെത്ര ക്ഷണികമാം 
ജീ വിതസഗരതിങ്കൽ നമ്മൾ 
ഓരോ നിമിഷവും ഓരോമണിയൊച്ച ,
യോരോ ദിനവും അതാതു ചേർത്തു 
കോർത്ത് എടുത്തീ ട്‌ന്ന മണി മുത്തുപോലയി 
യുഗാബ്ധ ങ്ങൾ  ചേർന്ന് എണ്ണി  നീങ്ങിടുമ്പോൾ 
ഗീതയും വേദവും ചൊല്ലു ന്നൊരുത്തരം 
മാനുഷരേവം  അലഞ്ഞിടു മ്പോൾ 
കണ്ണ് തുറന്നു നാം നോക്കിടുന്നു....
ചിന്താ ശരങ്ങൾ തൊടുത്തിടുന്നു 
അറിവിലേ യ്ക്കാ ഴ്ന്നി റ ങ്ങു മ്പോൾ  അറിയുന്നു 
അറിയുവാനൊത്തിരി  ബാക്കി.....
അജ്ഞാത മീ ലോക , അജ്ഞാത  മിഹവാസം 
അജ്ഞാതം  എല്ലാം ,  അറിഞ്ഞി ടുമ്പോൾ ....